ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday 28 June 2011

                   ഉപ്പാന്‍റെ ഗള്‍ഫ് ജീവിതം


ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ട-
തന്‍ മാറിലൂടെ
നടന്നു നീങ്ങി കാലങ്ങള്‍ അത്രയും.
വേദനയില്‍ വിയര്‍പ്പുറ്റി വീണു-
ജീവിതവും വിയര്‍പ്പായ്-
ഒലിച്ചുപോയ്.
കുടിനീരിനായ് കൊതിച്ച-
കൈകളോ , വിണ്ണിന്‍ ചേലുകണ്ട്-
മനം തുള്ളവേ-
പ്രാര്‍ത്ഥനയോടെ കഴിച്ചു കൂട്ടിയ
രാപ്പകലുകള്‍ അത്രയും-
വിശപ്പിനാല്‍ മരുന്നു തേടി,
അലയുന്ന പക്ഷിയെപ്പോലെ.
അന്ന് - കണ്ണീരുകൊണ്ട് തുടച്ച-
നിലമത്രയും- മിന്നിത്തിളങ്ങുന്ന,
ചുമരുകള്‍ പോലെയാകവേ,
കത്തിയെരിയുന്ന സൂര്യനു കീഴിലായ്
ചുട്ടുനീറി ജോലികള്‍ തീര്‍ക്കവേ
രോഗിയായ് - ജീവിതം പടുത്തുയര്‍ത്തി.
ഇതൊക്കെയും കഠിനമാം ജോലികള്‍,
എങ്കിലും ജീവിതം പടുക്കുവാനുള്ള
തന്ത്രികള്‍ - ഇതോയൊള്ളു-
ആശ്വാസമേകുവാന്‍.
ഇത്തിരി തണലിനായ്-
കൊതിച്ചതോ തെറ്റ് ?
ഇത്തിരി സുഖത്തിനായ്
അലഞ്ഞതോ തെറ്റ് ?
മാറോടണച്ചു വേദനയുള്ളിലൊതുക്കി,
ജീവിതം വലിച്ചിഴച്ചു പിതാവാ-
വിദേശമില്‍.
നൂലുപൊട്ടിത്തെറിക്കുന്ന-
മാലമുത്തുപോലെ നാളേറെ
ജീവിതവും പൊട്ടിത്തകര്‍ന്നൂ...
കൂട്ടിനാരുമില്ലാതെയാ
ചുടുമണല്‍ക്കാട്ടില്‍
വേദനയത്രയും സഹിച്ചു - എന്റെ
പൊന്നുപ്പ എത്രയോ
നളുകള്‍ വെന്തുരുകീ വിദേശമില്‍

No comments:

Post a Comment