ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday, 22 June 2012

 പരീക്ഷാഭവന്‍ അദാലത്ത്  
പരീക്ഷാഭവന്റെ പ്രത്യേക അദാലത്ത് ജൂണ്‍ 30ന് രാവിലെ 10ന് മലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ജനനത്തീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിക്കുക. തിരുത്തലിന് ആവശ്യമായ രേഖകള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഖേന നല്‍കണം. അപേക്ഷാഫോമുകള്‍ keralapareekshabhavan.in ല്‍ ലഭിക്കും.

Tuesday, 19 June 2012


 വായന തുടങ്ങി: ഇനി ഒരാഴ്ച്ച വായന വാരം 




എം ,മുഹമ്മദ മാസ്റെര്‍ 
കെ .വി.രാജന്‍ മാസ്റര്‍ 










  വായന ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പൂക്കോട്ടുംപാടം സ്ക്കൂളില്‍  പ്രത്യേക അസംബ്ലികൂടി. പ്രധാന അദ്ധ്യാപകന്‍ കെ.വി. രാജന്‍ മാസ്റെര്‍ വായന ദിനത്തിന്റെ പ്രസക്തിയെ പറ്റി മുഖ്യ പ്രഭാഷണം നടത്തി.അധ്യാപകരായ രാജന്‍, രഘുവീര്‍ രാമകൃഷ്ണന്‍, രത്നകുമാര്‍, മുഹമ്മദ്‌, ജി.സാബു, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ വായനദിന പ്രതിജ്ഞയെടുത്തു.വായന വാരത്തില്‍ വിവിധ പരിപാടികള്‍  അരങ്ങേറും.

സ്‌കൂള്‍ അധ്യാപക ഒഴിവുകള്‍ നികത്താന്‍ അനുമതി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇക്കൊല്ലം അധ്യാപകരുടെ മരണം, രാജി, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് എന്നിവമൂലമുണ്ടാകുന്ന ഒഴിവുകള്‍ നികത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കുട്ടികളുടെ യു.ഐ.ഡി. എടുത്തശേഷം അവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ്ഫികേ്‌സഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് എല്ലാ സ്‌കൂള്‍ കുട്ടികളുടെയും യു.ഐ.ഡി. എടുക്കുന്നതിനായി ഐ.ടി.അറ്റ് സ്‌കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യാപകരെ നിയമിക്കുന്നതിന് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത മാനദണ്ഡമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.ടി.ഇ.ടി, നെറ്റ്, സെറ്റ് എന്നിവ പാസായിട്ടുള്ളവരും എം.ഫില്‍ പി.എച്ച്ഡി. യോഗ്യതയുള്ളവരും ടെറ്റ് പാസാകേണ്ടതില്ല. സ്ഥിരനിയമനത്തിനായി ടെറ്റ് യോഗ്യതയുള്ള അധ്യാപകര്‍ ലഭ്യമാകുന്നതുവരെ ദിവസവേതനാടിസ്ഥാനത്തില്‍ ടെറ്റ് പാസ്സാകാത്തവരെ നിയമിക്കാവുന്നതാണ്.

Monday, 18 June 2012


മഴ പെയ്യുന്നത് കാണാന്‍ തന്നെ ഒരു രസമാണ്.ഒന്ന് നനയുകയും ചെയ്താലോ ബഹു രസം.സ്ക്കൂളിലെത്തുന്ന മഴക്ക് ഒരു പ്രത്യേക രസമുണ്ട്.രാവിലെ പെരും മഴയത്ത് നനഞ്ഞു ഒട്ടി വരുമ്പോള്‍ മാഷിന്റെ ചോദ്യത്തിനു ഉത്തരം കാണാനാവാതെ നില്‍ക്കുമ്പോള്‍ കിട്ടുന്ന ചൂരല്‍ സമ്മാനം.വേദന മാറാന്‍ കുറച്ചു നേരം ആ മഴ നോക്കി നിന്നാല്‍ ഒരാശ്വാസമാണ്.പിന്നെ സ്ക്കൂള്‍  വിടുമ്പോഴു എത്തും പെരുമഴ.മൂന്നും,നാലും പേരുമായി ഒരു കുടയില്‍ മഴ ആസ്വദിച്ചു പോവാന്‍ ആ ബാല്യത്തിനു മാത്രമ്മേ കഴിയൂ.പൂക്കോട്ടുംപാടം സൂളില്‍ മഴ പെയ്തപ്പോള്‍   പകര്‍ത്തിയ ഒരു ദൃശ്യം ..

പ്ലസ്‌ സ്ടു പരീക്ഷകള്‍ക്ക് ഇനി പുതിയ സോഫ്റ്റ്‌വെയര്‍

മലപ്പുറം: വരാനിരിക്കുന്ന പ്ലസ്ടു പ്രധാന പരീക്ഷയ്ക്കും സേ പരീക്ഷയ്ക്കും പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചു. നിലവിലുള്ള സ്വകാര്യ സോഫ്റ്റ്‌വെയര്‍ ഒഴിവാക്കേണ്ടിവന്നതാണ് കാരണം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) വഴിയുള്ള സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക. എന്നാല്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ്ടു സേ പരീക്ഷയുടെ ക്രമീകരണങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഇല്ലാതെ നടത്താന്‍ തീരുമാനിച്ചത് അധ്യാപകരെ ആശങ്കയിലാക്കുന്നുണ്ട്. പ്ലസ്‌വണ്‍ പ്രവേശനവും സേ പരീക്ഷയും ക്ലാസും നടക്കുന്നതിനാല്‍ കൃത്യസമയത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് സംശയം.

അഞ്ചുവര്‍ഷത്തിലേറെയായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടപടികള്‍ തയ്യാറാക്കുന്നത് 'എച്ച്.എസ്.ഇ മാനേജര്‍' എന്ന സ്വകാര്യ സോഫ്റ്റ്‌വെയറാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉടമകള്‍ ഇത്തവണ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഡയറക്ടറേറ്റിന് കഴിയാത്തതാണ് പുതിയ നീക്കത്തിന് കാരണം.

വിദ്യാര്‍ഥികളുടെ ഇരിപ്പിട ക്രമീകരണം, ഹാജര്‍ ഷീറ്റ്, പരീക്ഷാഡ്യൂട്ടി ക്രമീകരണം, സി.വി കവര്‍ തയ്യാറാക്കല്‍, പരീക്ഷാജോലി ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തിയിരുന്നത് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്.

അഞ്ഞൂറിലധികം പരീക്ഷാകേന്ദ്രങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ സേ പരീക്ഷ എഴുതുന്നുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും ഇത്തവണ സേ പരീക്ഷ നടത്തുന്നുമുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ഇംഗ്ലീഷ് പരീക്ഷയാണ് ആദ്യം. ഇതിനൊപ്പം പ്രവേശന ജോലികൂടി ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ അനുവദിക്കാത്തതിനാല്‍ അധ്യാപകര്‍ക്ക് ജോലി ഇരട്ടിയായിരിക്കും.

Thursday, 7 June 2012


പരിസ്ഥിതി ദിനം ആചരിച്ചു 

   
   പൂക്കോട്ടും പാടം ഗവ.ഹയര്‍ സെക്കണ്ടറി  സ്ക്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.കുട്ടികള്‍  സ്ക്കൂള്‍ പരിസരം വൃത്തിയാക്കി.വൃക്ഷ തൈകള്‍ നട്ടു.പ്രിന്‍സിപ്പാള്‍ ഗിരീശന്‍ മാസ്റെര്‍, എന്‍.എസ്.എസ്  കോ-ഓര്‍ഡിനെറ്റര്‍ കെ.പവിത്രന്‍, ഇ.ടി.ഗിരീഷ്‌,എ .മനോജ്‌  എന്നിവര്‍ നേതൃത്വം നല്‍ക.

Saturday, 2 June 2012

 പുതു അധ്യയന വര്‍ഷത്തില്‍   വിദ്യാലയത്തിൽ പ്രവേശിക്കുന്ന


എല്ലാവര്‍ക്കും ഹൃദയംഗമമായ
  നവ അധ്യയനവര്‍ഷാശംസകള്‍

Friday, 1 June 2012

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും  
അക്ഷര മുറ്റത്തേക്ക്  3.3ലക്ഷം കുരുന്നുകള്‍

തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ഏകദേശം 3,30,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം തേടുന്നത്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.

ജില്ലാ, ഉപജില്ല, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും തിങ്കളാഴ്ച പുസ്തകം നല്‍കും.

സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരണം നാല് മാസത്തിന് ശേഷമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. യു.ഐ.ഡി പ്രകാരം ഉള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടതിനാലാണിത്. പ്രാഥമിക കണക്ക് അറിയാന്‍ 10 ന് കുട്ടികളുടെ കണക്കെടുക്കും. അത് പഴയ തലയെണ്ണല്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വര്‍ഷം പി.ടി.എ ശാക്തീകരണ വര്‍ഷമായി വിദ്യാഭ്യസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ധാര്‍മിക നിലവാരം വളര്‍ത്തുന്നതിനുമായി സ്‌കൂളുകളില്‍ ധര്‍മ സേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടുന്നതായിരിക്കും ധര്‍മസേനയുടെ യൂണിറ്റ്. ഓരോ പഞ്ചായത്തിലും ഇതിനായി ക്ഷേമകാരികള്‍ എന്നറിയപ്പെടുന്ന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ പരിശീലനം നല്‍കും.
വിദ്യാര്‍ഥികള്‍ക്കിടയിലെ ധൂര്‍ത്തും ആഡംബര ഭ്രമവും ഇല്ലാതാക്കാനും ധര്‍മസേന പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം രക്ഷിതാക്കളെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക.
സ്‌കൂളുകളിലെ വിവരം ശേഖരിക്കാനും പ്രശ്‌ന പരിഹാരത്തിനുമായി വിദ്യാഭ്യസ മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡസ്‌ക് പ്രവര്‍ത്തിക്കും. 'സ്‌നേഹസ്​പര്‍ശം' എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രി എല്ലാ പി.ടി.എ പ്രസിഡന്റുമാര്‍ക്കും അയയ്ക്കുന്ന കത്തിലൂടെയും അവയ്ക്ക് ലഭിക്കുന്ന മറുപടിയിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.
രക്ഷാകര്‍ത്താക്കള്‍ക്കായി 'പഠിപ്പിക്കുക രക്ഷിക്കുക' എന്ന കൈപ്പുസ്തകം പ്രവേശനോത്സവ ദിവസം പുറത്തിറക്കും. പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Tuesday, 7 February 2012

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12 മുതല്‍


തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12 തിങ്കളാഴ്ച മുതല്‍ 24 ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നടത്തും. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. എന്നാല്‍, ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. 2758 സെന്ററുകളിലായി 470100 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്‌കൂള്‍: പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂള്‍ - 1,478. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ് ജില്ല: തിരൂര്‍ - 35,768. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യു ജില്ല: മലപ്പുറം - 74,726. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വി്യാഭ്യാസ ജില്ല: കുട്ടനാട് - 2,549. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല: ഇടുക്കി - 13,333.
ഇത്തവണ രണ്ട് സിലബസിലാണ് പരീക്ഷ നടത്തുന്നത്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തിന് പുതിയ സിലബസും മറ്റു വിഭാഗങ്ങള്‍ക്ക് പഴയ സിലബസും. ടൈംടേബിളിനും മറ്റു വിവരങ്ങള്‍ക്കും വിശദവിവരത്തിനും പി.ആര്‍.ഡി. വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണയം രണ്ട് ഘട്ടമായിട്ട് നടക്കും. ഒന്നാംഘട്ടം ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെയും രണ്ടാം ഘട്ടം ഏപ്രില്‍ 9 മുതല്‍ 20 വരെയുമായിരിക്കും. ഏപ്രില്‍ 5 മുതല്‍ 8 വരെ ക്യാമ്പിന് ഇടവേളയായിരിക്കും.
ഏകദേശം 13,000 അധ്യാപകരെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനായി വിവിധ ക്യാമ്പുകളിലായി നിയോഗിക്കും.
ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 22 മുതല്‍ മാര്‍ച്ച് 5 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്നതാണ്.
എസ്.എസ്.എല്‍.സി. മോഡല്‍ ചോദ്യപേപ്പറിന്   
10 രൂപ നല്‍കണം
തിരുവനന്തപുരം : സ്‌കൂള്‍ തല പരീക്ഷകളുടെ തീയതി നിശ്ചയിച്ചു. എസ്.എസ്. എല്‍.സി മോഡല്‍ പരീക്ഷ 13ന് തുടങ്ങും. ചോദ്യപേപ്പര്‍ അച്ചടി ഇപ്രാവശ്യം സര്‍ക്കാര്‍ തന്നെ അച്ചടിച്ച് നല്‍കും. ഇതിനായി 10 രൂപ വീതം ഓരോ വിദ്യാര്‍ഥിയും നല്‍കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ ഇത് നല്‍കേണ്ടതില്ല. ചോദ്യപേപ്പര്‍ ഡി.ഇ.ഒ മാര്‍ മുഖേന സ്‌കൂളുകളില്‍ എത്തിക്കും. ഡി.പി.ഐ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഫിബ്രവരി 25ന് തുടങ്ങും. ഡയറ്റുകള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ ചുമതല. ഇതിനായുള്ള പരിശീലനം ഫിബ്രവരി 21 നും 23 നും ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കും.
എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 6, 7, 8, 27, 28, 29 എന്നീ തീയതികളില്‍ നടത്തും. മുസ്‌ലിം സ്‌കൂളുകളില്‍ ഏപ്രില്‍ 18 മുതല്‍ 26 വരെയാണ് പരീക്ഷ. ഹൈസ്‌കൂളിന്റെ ഭാഗമായുള്ളിടത്ത് ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 7, 8, 27, 28, 29 തീയതികളില്‍ നടക്കും. അല്ലാത്ത സ്‌കൂളുകളില്‍ മാര്‍ച്ച് 20 മുതല്‍ 29 വരെയാണ് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷ.
ഡി.പി.ഐ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജെ.ശശി, സലാവുദ്ദീന്‍, കെ.ഷാജഹാന്‍, കെ.ജി.ബാബു, എന്‍.ശ്രീകുമാര്‍, പി.കെ.കൃഷ്ണദാസ്, സിറിയക് കാവില്‍, ഇമാമുദ്ദീന്‍, സൈനുദ്ദീന്‍, കെ.മോയിന്‍കുട്ടി തുടങ്ങിയ അധ്യാപക സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
 പത്താംക്ലാസ് മാതൃകാ ചോദ്യം 
പ്രസിദ്ധീകരിച്ചു

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് 2012 മാര്‍ച്ചില്‍ നടക്കുന്ന പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യങ്ങളും ഉത്തരസൂചികകളും മാതൃകാ ചോദ്യപേപ്പറുകളുമടങ്ങിയ 'ചോദ്യശേഖരം' എസ്.സി.ഇ.ആര്‍.ടി. പ്രസിദ്ധീകരിച്ചു.

ഇത് ലഭിക്കുന്ന കേന്ദ്രങ്ങള്‍: തിരുവനന്തപുരം പൂജപ്പുര എസ്.സി.ഇ.ആര്‍.ടി., ഗവ. ബോയ്‌സ് എച്ച്.എസ്. ആറ്റിങ്ങല്‍, ഗവ. ബോയ്‌സ് എച്ച്.എസ്. കൊട്ടാരക്കര, ഗവ. മോഡല്‍ എച്ച്.എസ്. ആലപ്പുഴ, കത്തോലിക് എച്ച്.എസ്. പത്തനംതിട്ട, സെന്റ് ആന്‍സ് എച്ച്.എസ്.എസ്. കോട്ടയം, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, തൊടുപുഴ, എസ്.ആര്‍.വി. എച്ച്.എസ്. എറണാകുളം, ഗവ. എച്ച്.എസ്.എസ്. തൃശ്ശൂര്‍, മോയിന്‍സ് എച്ച്.എസ്. പാലക്കാട്, ഗവ. ജി.എച്ച്.എസ്. മലപ്പുറം, മോഡല്‍ എച്ച്.എസ്.എസ്. കോഴിക്കോട്, ഗവ. എച്ച്.എസ്.എസ്. കരിയംപറ്റ, ഗവ. വി.എച്ച്.എസ്.എസ്. കണ്ണൂര്‍, ഗവ. എച്ച്.എസ്.എസ്. കാസര്‍കോട്.

Friday, 27 January 2012

                         
കേരള ഗവര്‍ണ്ണര്‍ എംഒഎച്ച് ഫറൂഖ്
പൂക്കോട്ടും പാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്‍റെ
ആദരാഞ്ജലികള്‍ 



റിപ്പബ്ളിക്ക്  ദിനം ആഘോഷിച്ചു 

                         പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍  റിപ്പബ്ളിക്ക്  ദിനം ആഘോഷിച്ചു .
റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ചു എന്‍ . എസ് .എസിന്‍റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ശുചീകരണം നടത്തി .ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം വിദ്യാര്‍ഥികള്‍ സ്ക്കൂള്‍ പരിസരവും ,ക്ളാസ് മുറികളും ശുചീകരിച്ചു .സ്കൂളിന്‍റെ പച്ചകറി കൃഷിക്ക്   വളം ചേര്‍ക്കുകയും കള  പറിക്കുകയും ചെയ്തു .എന്‍ .എസ് .എസ് .പ്രോഗ്രാം ഓഫീസര്‍ കെ.പവിത്രന്‍ , പ്രിസിപ്പാള്‍ ഗിരീശന്‍ ,  പി.ടി.എ .പ്രസിഡന്റ് അബ്ദുല്‍  ഹക്കീം അധ്യാപകരായ മനോജ്‌ കുമാര്‍ ,ഇ.ടി.ഗിരീഷ്‌ ,ടി.കെ.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി 



Tuesday, 24 January 2012



എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍


 എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 12ന് ആരംഭിച്ച് 24ന് അവസാനിക്കും. എല്ലാദിവസവും ഉച്ചക്കുശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 16 മുതല്‍ 23വരെയും പിഴയോടുകൂടി 25 മുതല്‍ 29 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
   പരീക്ഷാസമയ ക്രമം: 2012 മാര്‍ച്ച് 12ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്, 13ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാംഭാഷ -പാര്‍ട്ട് രണ്ട്. 14ന് ഉച്ച 1.45 മുതല്‍ 4.30 വരെ -രണ്ടാംഭാഷ -ഇംഗ്ളീഷ്, 15ന് ഉച്ച 1.45 മുതല്‍ 3.30 വരെ -മൂന്നാം ഭാഷ -ഹിന്ദി/ജനറല്‍ നോളജ്, 17ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഫിസിക്സ്, 19ന് ഉച്ച 1.45 മുതല്‍ 4.30 വരെ -മാത്തമാറ്റിക്സ്, 20ന് ഉച്ച 1.45 മുതല്‍ 3.30 വരെ -കെമിസ്ട്രി, 21ന് ഉച്ച 1.45 മുതല്‍ 3.00 വരെ -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 22ന് ഉച്ച 1.45 മുതല്‍ 4.30 വരെ -സോഷ്യല്‍ സയന്‍സ്, 24ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ബയോളജി.വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും http://keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 

Monday, 23 January 2012


       സുകുമാര്‍ അഴീക്കോട് 


 ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും സാഹിത്യവിമര്‍ശകനും. വര്‍ത്തമാനകാലകേരളം നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് പോരാടുന്ന സുകുമാര്‍ അഴീക്കോട് ഓരോ കേരളീയന്റേയും അഭിമാനമാണ്. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്ന പഴയ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നൂ വളരെ പതിയെ ശാന്തമായി തുടങ്ങീ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന അഴീക്കോടിന്റെ പ്രഭാഷണം.

1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ജനനം. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. പ്രൈമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലബിരുദതലം വരെ അദ്ധ്യാപകനായി. 1986-ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായിട്ടുണ്ട്.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.
കാല്പനികകാവ്യഭാവുകത്വത്തിനുകൂലമായിട്ടാണ് ആദ്യകാലഅഴീക്കോട് നിരൂപണങ്ങള്‍. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. അഴീക്കോട് ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ  ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു.
                                                                                                                              കടപ്പാട് മാതൃഭൂമി 

Wednesday, 18 January 2012


 പഠനയാത്ര കലാമണ്ഡലത്തിലേക്ക് 

പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം കൂട്ടായ്മയായ മലയാണ്മ ആഭിമുഖ്യത്തില്‍ ചെറുതുരുത്തി  കലാമണ്ഡലത്തിലേക്ക് പഠന യാത്ര നടത്തി .മലയാളം പഠന വിഷയമായ  'കീചക വധം' കഥകളി   കലാ മണ്ഡലത്തിലെ കലാകാരന്മാര്‍ രംഗത്ത്  അവതരിപ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.ക്ളാസ്സുകളില്‍ കേട്ടറിഞ്ഞ കീചക വധത്തിലെ  വലലനും ,കീചകനും ,സൈരന്ദ്രിയുമെലലാം കഥകളി വേഷത്തില്‍ നിറഞ്ഞാടിയത്  കണ്ടപ്പോള്‍  കുട്ടികള്‍  കൌതുകം കൊണ്ട്  മതിമറന്നിരുന്നു .    നളചരിതം ആട്ടകഥയിലെ  ഭൈമിയും,തോഴിമാരും  ,അരയന്നവും നിറ കാഴ്ചയായി  മുന്നില്‍ വന്നപ്പോള്‍ കേരളത്തിന്റെ ക്ളാസ്സിക്ക്  കലാരൂപങ്ങളുടെ മനോഹാരിത നേരിട്ടറിയാന്‍ സാധിച്ചത്  വ്യത്യസ്ത അനുഭവമായി മാറുകയായിരുന്നു.
കീചകവധം കഥകളിയില്‍ അപൂ‌‌ര്‍‌വ്വമായി ആടി വരുന്ന ഭാഗമാണ് മല്ലയുദ്ധം.

പാണ്ഡവര്‍ വിരാട രാജധാനിയില്‍ അജ്ഞാതവാസം നയിക്കുന്ന കാലത്ത്, ദേശ‌ദേശാന്തരം സന്ദര്‍ശിച്ച് മല്ലയുദ്ധം നടത്തി മറ്റു മല്ലന്മാരെ തോല്പ്പിച്ചു നടക്കുന്ന ഒരു മല്ലന്‍ വിരാടത്തിലും എത്തുന്നു. തന്റെ കായബലത്തിലും വീര്യത്തിലും അഹങ്കരിച്ചു നില്‍ക്കുന്ന മല്ലന്‍ രാജ്യത്തെ മറ്റുള്ളവരെ വെല്ലുവിളിക്കുന്നു. ഇതറിഞ്ഞ് കൊട്ടാരത്തിലെ കുശിനിക്കാരനായി (വലലന്‍) ജോലി ചെയ്യുന്ന ഭീമസേനന്‍ വെല്ലുവിളി സ്വീകരിച്ച് മല്ലനോടേല്‍ക്കുകയും അയാളെ തോല്പ്പിക്കുകയും ചെയ്യുന്നതാണ് രംഗസാരം.

   മലയാളം അധ്യാപികമാരായ മായ.സി  ,ശ്യാമള ദേവി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതു വിദ്യാര്‍ഥികള്‍ അടങ്ങിയ സംഘമാണ് പഠന യാത്രയുടെ ഭാഗമായികലാമണ്ഡലത്തിലേക്ക്
 എത്തിയത് .അധ്യാപകരായ ഇ.ടി.ഗിരീഷ്‌ കുമാര്‍ .മനോജ്‌ കുമാര്‍ ,ടി.കെ .സതീശന്‍ ,ഷെരീന എന്നിവരും യാത്രയില്‍ പങ്കെടുത്തു .

Sunday, 15 January 2012




പൂരങ്ങളുടെ   നാട്ടില്‍  ഇനി കലോത്സവത്തിന്റെ പൂരം ..
യുവ പ്രതിഭകള്‍ മാറ്റുരക്കുന്ന ഉത്സവത്തിനു നമുക്ക് കണ്ണും കാതും പാര്ത്തിരിക്കാം ..
കേരള സ്ക്കൂള്‍ കലോത്സവത്തിന്   ആശംസകള്‍ ..  

Friday, 6 January 2012

  സൗഹൃദ  ക്ലബ് ഉദ്ഘാടനംചെയ്തു 

അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍  ശ്രീ.എന്‍.എം.ബഷീര്‍
പൂക്കോട്ടും പാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ  സൗഹൃദ ക്ലബ്    ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം സുദൃട്മാക്കുന്നതിന്റെ  ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്   സൗഹൃദ  ക്ലബ്     . വ്യാപാരി ഹാളില്‍ നടന്ന യോഗം  അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍  ശ്രീ.എന്‍.എം.ബഷീര്‍    ക്ലബ്   ഉത്ഘാടനം ചെയ്തു.ചങ്ങില്‍ പ്രിന്‍സിപ്പാള്‍ ഗിരീശന്‍ അധ്യക്ഷത  വഹിച്ചു. ഫാദര്‍ .ജോണ്‍സന്‍ കുട്ടുകള്‍ക്ക് കരിയര്‍ ക്ലാസ്സും,ബോധവത്കരണ  ക്ളാസും   എടുത്തു. ക്ലബ് കോ.ഒര്ടിനെട്ടെര്‍ എം.അഷറഫ്  പി.ടി.എ പ്രസിഡന്റ്റ് അബ്ദുല്‍ ഹക്കീം ,സീനിയര്‍ അധ്യാപിക സി.പി.സതീ രത്നം ,ഡോ.റോജന്‍ .പി.ജോണ്‍ ,നിസാര്‍ ബാബു,മുഹമ്മദാലി  എന്നിവര്‍ സംബന്ധിച്ചു.

 സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ്  ഹൈസ്ക്കൂള്‍  ഹെഡ് മാസ്റെര്‍ തോമസ്‌ കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു.കേരള മഹിള സമഖ്യ  സൊസൈറ്റി അംഗം കെ.റജ് ല  ക്ലാസ്സെടുത്തു . സൗഹൃദ ക്ലബ്   സബ് കോ.ഒര്ടിനെട്ടെര്‍  ഇ.ടി.ഗിരീഷ്‌ , കെ. പവിത്രന്‍ , എ.മനോജ്‌ കുമാര്‍ ,വിജയ റാണി ,മായ.സി.വിജി    എന്നിവര്‍   സംബന്ധിച്ചു .


Tuesday, 3 January 2012



വിജയഭേരി ക്യാമ്പ് 
കെ.പി.ജല്‍സിമീയ
പൂക്കോട്ടുംപാടം ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹൈസ്ക്കൂള്‍ വിഭാഗം വിജയഭേരി ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 30 വരെ സ്ക്കൂളില്‍ നടന്നു .മലപ്പുറം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെര്‍സണ്‍ കെ.പി.ജല്‍സിമീയ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ എന്‍.എം.ബഷീര്‍ അധ്യക്ഷനായിരുന്നു. ഡെപ്യുട്ടി ഹെഡ്മാസ്റെര്‍  ജി .സാബു,പി.ടി.എ പ്രസിഡന്റ്റ് അബ്ദുല്‍ ഹക്കീം എന്നിവര്‍ സംബന്ധിച്ചു.