ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x
Showing posts with label സ്നേഹം. Show all posts
Showing posts with label സ്നേഹം. Show all posts

Tuesday, 28 June 2011

                                                 സ്നേഹം
                                                           കെ.വി. രാജന്‍
                                                            അധ്യാപകന്‍


അരിയെന്നതു കേട്ടാല്‍പ്പിന്നെ
അരിപോലുമടുത്തുവരുന്നൂ.
ഒരു കുഞ്ഞിനു വയറു നിറയ്ക്കാന്‍
അരിയെത്ര വേണന്നല്ലേ ?
അരിയില്ലാതുള്ളൊരു കാര്യം
തുണിയില്ലാത്തതുപോലല്ലല്ലോ.
അരിയും തുണിയും ഒന്നിച്ചായാല്‍
പൊറുതിമുറുക്കാനതു മതിയാകും.
അതുകൊണ്ടാണധികാരികളും
അരിയെത്തൊട്ടു കളിച്ചതുകേട്ടോ.
മര്‍മ്മം തൊട്ടുകളിക്കണമെങ്കില്‍
അരിയെത്തൊട്ടുകളിക്കണമല്ലോ
അതുനന്നായിട്ടറിയാവുന്നവരാണധികാരി
കളെന്നോര്‍ത്തീടേണം.
ഇന്നലെ ഞാനഞ്ചുകിലോയരി
തൂക്കിക്കൊണ്ടൊന്നു പറഞ്ഞൂ
അരിയെന്നതു കേട്ടാല്‍പിന്നെ
അരിപോലുമടുത്തുവരുന്നൂ.
മലയാളികളൊന്നുചിരിക്കും
അരിയില്ലാതുള്ളൊരു കാര്യം
ഇനിയധികം ദീര്‍ഘംവേണ്ട.
കളിയില്ലാ ലോകം കാണും
കുട്ടികളെ കാണും നേരം ;
എപ്പോഴും ട്യൂഷന്‍മാത്രം ;
എപ്പോഴും ക്യാമ്പുകള്‍ മാത്രം ;
ഓണത്തിന്‍ നാളുകള്‍ വേണ്ട ;
മാവേലി മന്നന്‍ വേണ്ട മലയാള-
നാട്ടിന്റെ ഉത്സവമൊന്നും വേണ്ട.
വലുതും ചെറുതും പെരുനാളുകള്‍
കടലാസിന്നോര്‍മ്മയിലാകും .
ആര്‍ത്തികള്‍ വീര്‍ത്തുള്ളോരു
മനുഷ്യന്റെ കണ്ണുകള്‍ മാത്രം.
സ്നേഹത്തിന്‍ കോലിമയുള്ളൊരു
ജീവികളെ കാണുന്നില്ല.
അരി വിളയിക്കാനാളും വേണ്ട.
പാടങ്ങളൊന്നം വേണ്ട.
മണ്ണിട്ടു നികത്തിനിറയ്ക്കാന്‍
തക്കം കാത്തു കഴിഞ്ഞൊളുന്നു ;
സാമാന്യ ജനത്തിന്‍ കഞ്ഞിയി-
ലവരുടെയുത്തമ ഹൃത്തിലുമെല്ലാം.
കളിയല്ല പറഞ്ഞീടുന്നത്
കണ്ടിട്ടു മടുത്തു പറഞ്ഞീടുന്നു.
ഒരോരോ ഹൃദയത്തിലുമൊന്നായി
ട്ടൊന്നു ചികഞ്ഞു,ചികഞ്ഞു
ചികഞ്ഞു മടുത്തു ഞാനെന്നി-
ട്ടെന്‍ മനസ്സിലുമാഞ്ഞുവലിച്ചു-
ചികഞ്ഞപ്പോളൊന്നായിട്ടൊന്നു
മറിഞ്ഞു തിരിഞ്ഞു ജ്വലിച്ചു.
സ്നേഹത്തിന്‍ പാളികളൊന്നായി
ട്ടൊന്നു തികഞ്ഞു ജ്വലിച്ചു.
വയറുവിസക്കുന്നൊരു കുട്ടി
ക്കവനുടെ മുമ്പില്‍ അരിയായും
തുണിയായും എത്തും സ്നേഹം.